കാൽപ്പനികതയുടെ തരളശോഭയിൽ തിണർത്ത ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാപണ്ഡിതൻ, പിന്നീടുള്ള തന്റെ ജീവിതത്തിലുടനീളം പുലർത്തിയ സ്വയം പരീക്ഷണത്തിന്റെ അഗ്നിയാവേഗങ്ങൾ കവിതയും ജീവിതവും പരസ്പരം മാറിപ്പോകുന്നത്ര നാടകീയതയും ബോദ്ലെയറെയും നീറ്റ്ഷെയും ഭ്രാന്തമാംവിധം അനുകരണത്തിന്റെ മദങ്ങളിലേയ്ക്കഴിച്ചുവിടുകയും കുറ്റസമ്മതവും പാപാഭിനിവേശവും സുരപാനവുമായി പകർന്നാടിയതിന്റെ ഹൃദയഭേദകമായ എരിഞ്ഞടങ്ങലിന്റെ പര്യവസാനം കൂടി രേഖപ്പെടുത്തിയിട്ടതിന്റെ മറ്റൊരു ചങ്ങമ്പുഴയെ കണ്ടെടുക്കുവാനുള്ള ശ്രമമാണി ജീവിത ചരിത്രം. കുറ്റപ്പെടുത്തലിന്റെ മുനകളില്ലാതെ ഒരു കവിവ്യക്തിത്വം സ്വയം തകർന്നടിഞ്ഞതിന്റെ വീണ്ടെടുപ്പില്ലാത്ത, ആവർത്തനമില്ലാത്ത കവിയാഥാർത്ഥ്യത്തിന്റെ നരക വാസനകളിലേയ്ക്ക് ചങ്ങമ്പുഴകൃഷ്ണപിള്ള സ്വയമർപ്പിക്കുന്നത്, ഉപരിതലസൂചനകൾക്കപ്പുറം കവിതയിലേയ്ക്കെത്തിനോക്കേണ്ടുന്ന ബാധ്യത വായനക്കാരന്റേതാണെന്നു കൂടി ഓർമിപ്പിക്കുന്നു ഈ പുസ്തകം.
